ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സൈനിക നീക്കത്തിലാണ് ചൈനീസ് കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പട്ടത്. ഇത് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചൈന നടത്തിയിരിക്കുന്നത്. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല
പ്രതിപക്ഷ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവികളെയും നേരില്‍കണ്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.
സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു.
രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം
ചൈന നടത്തിയത് ഏകപക്ഷീയമായ ആക്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് സക്സേന പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നീക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. വിഷയത്തില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുത്ത് സമാധാനപരമായി നീങ്ങിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിര്ഭാഗ്യാരമായ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു